രചനകൾ
മരിക്കുമ്പോൾ ജീവിക്കുന്നവർ .... : ചെറുകഥ
Reporter: shanil cheruthazham
നാട്ടിൽ ഉത്സവപ്രതീതി ഉയർത്തി ഒരു വീടിനു മുന്നിൽ പന്തൽ കാണുന്നു .... കോരാട്ടൻ എന്നും കൈക്കോട്ടുപണിക്കു പോകുന്ന വഴി തന്നെയായിരുന്നു അത് ...
"മരണം വരുമൊരുനാൾ മനുജാ"... ഓർമയിൽ എവിടയോ കേട്ട ഗാനം പോലെ ആ വീടിൻ്റെ അരികിൽനിന്നു കോരട്ടൻ ഓടി അകന്നു. ഓടുമ്പോൾ സിനിമയിലെന്നപോലെ വിഡിയോ ബാഗ്രൗണ്ട് അതും ഫുൾ എച്ച് ഡി ഫ്രെമിൽ ...
13 ദിവസങ്ങൾക്കുമുമ്പു ആ വീട്ടിൽ നടന്ന മരണം .... മരണത്തിനു മുമ്പുള്ള ദിനങ്ങളും .... നാലു ആണ്‍മക്കൾക്കും ഒരു പെണ്ണിനും ജീവൻ നൽകിയ അമ്മ... അമ്മയുടെ അവസാനകാലങ്ങളിൽ ഒരു വീട്ടിൽ രണ്ടു പുകക്കുഴലുകൾ ... ( ചിലപ്പോൾ രണ്ടിലധികം ).
സ്വാപ്നത്തിലെന്നപോലെ ഞെട്ടിപ്പോയി കോരാട്ടൻ ... അഞ്ചു മക്കളുടെയും മുന്നിൽപോയി നാടൻ തെറി വിളിക്കാൻ തോന്നിയ നിമിഷം ...
_ അല്ലയോ !@__#!@@! മക്കളെ..._ മരിച്ചിട്ടാണോടാ തിന്നാൻ കൊടുക്കുന്നെ...
അമർഷം ആത്മഗതത്തിലൊഴുക്കി ഉമിത്തീയിൽ നീറുന്ന മനസ്സുമായി അയാൾ വീണ്ടും മെല്ലെ നടന്നു നീങ്ങി.
ഷനിൽ ചെറുതാഴം
NB : ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സങ്കല്പികമാണ് , നിങ്ങളുടെ വീട്ടുകാരോ , നാട്ടുകാരോ , ബന്ധുക്കളുമായോ സാമ്യം തോന്നുന്നുവെങ്കിൽ കഥാകാരന് പങ്കില്ല