വാര്‍ത്താ വിവരണം
കെ സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കും
26 February 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കെ സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കാൻ യുഡിഎഫ് നിർദ്ദേശം. നാളെ ഉച്ചക്ക് 3 മണിയോടെ സുധാകരൻ നിരാഹാരം അവസാനിപ്പിക്കും. ഷുഹൈബ് വധത്തിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനം. ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ നാളെ സമരപന്തിലിലെത്തും.
കോടതിയില്‍ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. നിരാഹാരം കിടക്കുന്നത് നീതി കിട്ടുമെന്നോ സി.ബി.ഐ അനേഷണം പ്രഖ്യാപിക്കുമെന്നോ കരുതിയല്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്.
സി.പി.എം ജില്ലാ നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുന്നത്. മടിയിലുള്ളവനല്ലേ കുനിയാന്‍ മടിക്കൂയെന്ന് പിണറായി പറയാറുണ്ട്. ഇൗ ചൊല്ല് ഇപ്പോള്‍ പിണറായിക്കാണ് ബാധകമാവുക.
കേസില്‍ ഗൂഢാലോചനക്ക് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പി.ജയരാജെന്റ വീട്ടില്‍ വളര്‍ന്ന ആകാശ് ഇങ്ങനൊരു കൃത്യം ചെയ്യുേമ്ബാള്‍ അത് ജയരാജന്‍ അറിയാതെന്ന് പറയുന്നത് വിശ്വസനീയമല്ല.
പൊലീസ് അന്വേഷണത്തിലും സ്വാധീനമുണ്ടായിട്ടുണ്ട് എന്നുവേണം കരുതാം. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ് കോടതിയില്‍ പോയാല്‍ അത് എങ്ങനെയാകുമെന്ന് സാധാരണകാര്‍ക്കുവെര അറിയാം. പ്രതികള്‍ സഞ്ചരിച്ച വാഹനം പിടികൂടിയതും ജയരാജെന്റ വീടിന് സമീപത്തുനിന്നാണ്. ഇതെല്ലാം കേസിലെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഷെുൈഹബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ് ഷുഹൈബിെന്റ കുടുംബത്തിനും വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
loading...