വാര്‍ത്താ വിവരണം

ഇന്നു മുതല്‍ ബസ് ചാര്‍ജ് വര്‍ധന

28 February 2018
Reporter: suhail chattiol
പുതിയനിരക്കുപ്രകാരം ദീര്‍ഘദൂരയാത്രികരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കാര്യമായ വര്‍ധന

തിരുവനന്തപുരം:

വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഒരു രൂപയായി നിലനിര്‍ത്തിക്കൊണ്ട് ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ചമുതല്‍ നിലവില്‍വരും. രണ്ടാമത്തെ ഫെയര്‍ സ്റ്റേജില്‍ ഒരുരൂപ കുറച്ചു. നിലവില്‍ ഒന്‍പതുരൂപയായിരുന്നത് എട്ടായി കുറഞ്ഞു.

വര്‍ധനയുടെ 25 ശതമാനംമാത്രം സ്റ്റേജിന് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇതുപ്രകാരം ഒരുരൂപ വര്‍ധിപ്പിക്കുമ്പോള്‍ 25 പൈസമാത്രമേ രണ്ടാംസ്റ്റേജില്‍ ഈടാക്കാനാവൂ.

എന്നാല്‍, 50 പൈസയ്ക്ക് താഴെയുള്ള വര്‍ധന കണക്കിലെടുക്കാന്‍ പാടില്ല. പഴയനിരക്കുതന്നെ തുടരും. ഇതാണ് രണ്ടാം സ്റ്റേജില്‍ നിരക്കുവര്‍ധന ഒഴിവായത്.

പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ടുരൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇതില്‍ വര്‍ധനയില്ല. 12, 13 രൂപ ഈടാക്കുന്ന നാല് അഞ്ച് സ്റ്റേജുകളില്‍ രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്. അത് മൂന്നുരൂപയായി ഉയര്‍ത്തി.

വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മൂന്ന് സ്റ്റേജുകളാണ് പ്രധാനപ്പെട്ടത്. ഇതില്‍ കാര്യമായ വര്‍ധനവില്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. രണ്ടാം സ്റ്റേജിലെ ഒരുരൂപ കുറവും ഗുണകരമാകും.

ആദ്യത്തെ സ്റ്റേജിന് ഒരു രൂപയും ശേഷിക്കുന്ന രണ്ട് സ്റ്റേജുകള്‍ക്ക് 50 പൈസവീതം വര്‍ധിക്കുന്നതുമായിരുന്നു നിലവിലെ കണ്‍സെഷന്‍ നിരക്ക് ക്രമം.

പുതിയനിരക്കുപ്രകാരം ദീര്‍ഘദൂരയാത്രികരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കാര്യമായ വര്‍ധന. കോളേജ് വിദ്യാര്‍ഥികളെയാകും ഇത് ബാധിക്കുക. 22 രൂപയുടെ പത്താം സ്റ്റേജില്‍ 3.50 രൂപയായിരുന്ന നിരക്ക് 7 ആയി ഉയര്‍ന്നിട്ടുണ്ട്.

ഫെയര്‍‌സ്റ്റേജ്, പുതുക്കിയ മിനിമം നിരക്ക്, വിദ്യാര്‍ഥികളുടെ നിരക്ക്

1 8.00 1.00

2 8.00 1.00

3 10.00 2.00

4 12.00 3.00

5 13.00 3.00

6 15.00 4.00

7 17.00 5.00

8 19.00 6.00



whatsapp
Tags:
loading...