• Friday, 10 October 2025
  • 10:17:09 AM
Accident

കണ്ണപുരം കീഴറ യിൽ ഉഗ്രസ്ഫോടനത്തിൽ വീട് തകർന്നു.

ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്. ഒരു മരണം സ്ഥിരീകരിച്ചു

 

ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ആണ്.

ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ്  സ്ഫോടനം നടന്നത്. ബോംബ് സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം.

 കണ്ണപുരം പൊലിസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി.

 കീഴറയിലെ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് വാടകക്ക് നൽകിയതാണെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പേരാണ് ഇവിടെ താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് നാട്ടുകാർ പറയുന്നത്.

അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. 

സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.






News desk
2025-08-30

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.