വിവരണം ഓര്‍മ്മചെപ്പ്


പ്രീയപെട്ടവരെ കണ്ണീരിലാഴ്ത്തി ആസിഫ് വിടപറഞ്ഞു 

Reporter: shanil cheruthazham

പിലാത്തറ ഓട്ടോ ടാക്സി  സ്റ്റാൻഡിലെ ഡ്രൈവർ  ആസിഫ്  മുഹമ്മദ് (42)നിര്യാതനായി. മൂന്ന് മാസം മുമ്പ് പിലാത്തറ  ചുമടുതാങ്ങിയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന ആസിഫ് വാഹനാപകടത്തെ തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.  പരേതരായ  വെളിയങ്കോട്ടെ പരേതനായ സി ച്ച് അബ്ദുറഹിമാൻ ഹാജിയുടെയും  കടവത്ത് മറിയക്കുട്ടി യുടെയും  മകനാണ്.   മാസങ്ങളോളം കണ്ണൂർ മിംസ് ഹോസ്പിറ്റലിലും തുടർ ചികിത്സയിൽ മംഗലാപുരത്തും  ഉണ്ടായിരുന്നു. ഭാര്യ തായിനേരിയിലെ സാബിറ,  മക്കൾ സഹാന, മർവ, സഹോദരങ്ങൾ മൂസാൻ. ശരീഫ്, സൈനബ, സഫീന, സെറീന, ഫൗസിയ,. ഖബറടക്കം  പിലാത്തറ ബദർ ജുമാ മസ്ജിദ് മൈതാനിയിൽ  നടക്കും.


കെ എസ് ടി പി പിലാത്തറ-പാപ്പിനിശ്ശേരി  റോഡിലെ  മറ്റൊരു  രക്തസാക്ഷി!!!

പിലാത്തറ ഡോട്ട്  കോമിന്റെ ഏതൊരു പ്രവർത്തനങ്ങൾക്കും മുമ്പിൽ നിൽക്കുന്ന ചെറുപ്പക്കാരൻ.  രാഷ്ട്രീയ സാമൂഹിക കാര്യങ്ങൾക്ക്  മുന്നിൽ നിൽക്കുന്ന നല്ല പൊതുപ്രവർത്തകൻ. ഏത്  പാതിരാത്രിയും  വിളിപ്പുറത്ത് എത്തിച്ചേരുന്ന നല്ല ടാക്സി സുഹൃത്ത്. എവിടെ പോയാലും വഴിതെറ്റിയാൽ ആദ്യം വിളിക്കുന്നത്  ആസിഫനെ തന്നെ. എല്ലാ റോഡും  മനഃപാഠമാണ്.   മാത്രമല്ല ആ പ്രദേശത്തെ ആരെയാണ് കാണേണ്ടത്  എന്ന് കണക്ട് ചെയ്തു നൽകും.  എവിടെപ്പോയാലും വലിയ സൗഹൃദം വലയം കാത്തു സൂക്ഷിക്കുന്ന  വിശാലമനസ്കൻ.

ഈ വേർപാട് പിലാത്തറയിലെ ടാക്സി സുഹൃത്തുകളുടെ നഷ്ടം മാത്രമല്ല  പൊതുസമൂഹത്തിന്  വലിയ നഷ്ടമാണ് തീരാ വേദനയാണ്. വേർപാടിന്റെ തീരാവേദനയിൽ നിന്നും കുടുംബത്തിനും  സുഹൃത്തുക്കൾക്കും തിരിച്ചുവരാന്‍ സാധിക്കട്ടെ. 

എകെ ഭായി എന്നു നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന ആസിഫ് ഭായ് ഇനി ഇല്ല  എന്നോർക്കുമ്പോൾ  ഒരു ശൂന്യത !!!

ആദരാഞ്ജലികൾ നേരുന്നു 
Pilathara.com





loading...