കളിയാട്ടം


അണ്ടലൂർ കാവ്


തലശ്ശേരിക്കാർ  ഇപ്പോൾ വളരെ തിരക്കിലാണ്‌, നാട്ടിൽ ഉൽസ്സവത്തിന്റെ കാലം. കുംഭം ഒന്നിന് (feb13) അണ്ടല്ലൂർ കാവിൽ കൊടിയേറ്റം,തുലാം പത്തിന് വടക്കൻ കേരളത്തിൽ തെയ്യക്കാവുകൾ ഉണരുന്നു, മേടമാസ്സം വരെ പിന്നെ തെയ്യങ്ങളുടെയും ഉൽസ്സവങ്ങളുടെയും കാലം

തെയ്യങ്ങളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടത് ധർമ്മടം വില്ലേജിലെ #അണ്ടല്ലൂർ ശ്രീരാമ ക്ഷേത്ര തിറ തന്നെ. താഴെക്കാവും മേലേക്കാവും ചേർന്ന താണ് അണ്ടല്ലൂർ ശ്രീ രാമ ക്ഷേത്രം. കുംഭം ഒന്ന് മുതൽ ഏഴു വരെ (ഫിബ്രവരി പതിമൂന്ന് മുതൽ ഇരുപതുവരെ) ഉൽസ്സവത്തിൻറെ നാളുകൾ പാലയാട്, അണ്ടല്ലൂർ, ധർമ്മടം, മേലൂർ,പടന്നക്കര..  എന്നീ സ്ഥലക്കാരാണ് ഉൽസ്സവപ്രമാണിമാർ.

 (ദേശക്കാർ) പണ്ട് കാലങ്ങളിൽ വീടുകളെല്ലാം ചുണ്ണാമ്പ് തേച്ചു വെടിപ്പാക്കും. വീടിൻറെ അകവും പുറവും ചാണകം മെഴുകി വൃത്തിയാക്കും. (ടൈൽ പാകിയ ഇന്നത്തെ വീടുകൾക്ക്  ചാണകം മെഴുകാറില്ല). ഉൽസവാഘോഷങ്ങൾക്കു ആവശ്യമായ അവിലും മലരും  ഉണ്ടാക്കും, (പഴയ കാലങ്ങളിൽ വീടുകളിൽ തന്നെയാണ് അവിലും മലരും  ഉണ്ടാക്കിയിരുന്നത്) വാഴക്കുലകൾ പഴുക്കാൻ വേണ്ടി പുക വയ്ക്കും. പുതിയ ചട്ടിയും കലവും വാങ്ങും (ഉൽസ്സവ കാലങ്ങളിൽ പുതിയ കലങ്ങളിൽ മാത്രമേ പാകം ചെയ്യാറുള്ളു) അടുത്തും അകലങ്ങളിലുമുള്ള എല്ലാ ബന്ധു വീടുകളിലും ഉൽസ്സവം ക്ഷണിക്കണം.

ഉൽസ്സവം പ്രമാണിച്ച് വീട്ടിൽ വരുന്ന അഥിതികൾക്ക് അവിലും, മലരും വാഴ പ്പഴവുമാണ് ആദ്യം കഴിക്കുവാൻ കൊടുക്കുക. ഇത് ദൈവത്താറീശ്വരൻറെ പ്രസാദമാണ്, അതിനു ശേഷമേ മറ്റു ആഹാരങ്ങൾ വിളമ്പുകയുള്ളൂ. ഉൽസ്സവം തീരുന്നതിനു മുമ്പ് തന്നെ എല്ലാ ബന്ധു വീടുകളിലും പ്രസാദമായ അവിലും മലരും എത്തിക്കണം. ഉൽസ്സവം തുടങ്ങുന്ന അന്ന് മുതൽ പാലയാട്, അണ്ടല്ലൂർ, ധർമ്മടം, മേലൂർ പ്രദേശങ്ങളിൽ മത്സ്യ, മാംസാദികൾ വിൽക്കാനോ വീടുകളിൽ വേവിക്കുവാനോ പാടില്ല.

കുംഭം ഒന്നിന് നടക്കുന്ന "ചക്ക കൊത്തിനു" ശേഷമേ ഈ പ്രദേശങ്ങളിലെ ആളുകൾ ചക്ക കഴിക്കുവാൻ പാടുള്ളൂ. ക്ഷേത്രത്തിൽ കൊത്തിയ ചക്ക കഷണങ്ങൾ  മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും എത്തിക്കും. ക്ഷേത്രത്തിൽ നിന്ന് വന്ന ചക്ക വീടുകളിൽ വേവിച്ചു കഴിച്ചതിനു ശേഷമേ നാട്ടുകാർ ആ വർഷം ചക്ക കഴിക്കുവാൻ തുടങ്ങുകയുള്ളൂ.        

പല തരം ആചാരങ്ങളും ചടങ്ങുകളുമാണ് ഉൽസ്സവത്തിൻറെ ഭാഗമായി നടക്കുന്നത്. ചക്ക കൊത്തു, തേങ്ങ താക്കൽ, ദേശക്കാർ നടത്തുന്ന മെയ്യാൽ കൂടൽ, തടപൊളിച്ചു പാച്ചൽ, തറമമൽ തിക്ക്, വില്ലുവാരു കുട്ടികൾ, വില്ലൊപ്പിക്കൽ, ബാലി സുഗ്രീവ യുദ്ധം , ആട്ടം ആചാരങ്ങളാലും ചടങ്ങുകളാലും സമ്പന്നമാണ് അണ്ടല്ലൂർ കാവ്.
 വ്രത മെടുത്ത ദേശക്കാർ ഒന്നായി ഒരേ വേഷത്തി ൽ (വെള്ള തോർത്തും ബനിയനും) ദൈവത്താർ ഇശ്വരന് സമർപ്പിച്ചു ഒത്തു കൂടുന്ന ചടങ്ങാണ് മെയ്യാലുകൂടൽ എന്ന പേരിൽ അറിയ പ്പെടുന്നത്. മെയ്യലുകാർ സാക്ഷാൽ ദൈവത്താർ ഇശ്വരൻറെ മക്കളാണെന്നു വിശ്വാസ്സം. അത് പോലെ കൈകൾ പരസ്പ്പരം പിറകിൽ കോർത്തു പിടിച്ചു വട്ടത്തിൽ നിന്ന് കൊണ്ട് പരസ്പ്പരം തള്ളുന്നതാണ് തറമ്മൽ തിക്ക്, വെള്ള തോർത്തു മുണ്ടാണ് അവരുടെ വേഷം.

എല്ലാ ജാതി മതക്കാർക്കും കാവുമായി ബന്ധപ്പെടാൻ ഓരോ ജാതി വഴക്കം സൃ ഷ്ടിച്ചിട്ടുണ്ട്.അണ്ടല്ലൂരിൻ്റെ നിറം ചുവപ്പാണ് അത്കൊണ്ട് തന്നെ ജാതി മത വേർതിരിവ് അണ്ടല്ലൂരിൽ ഇല്ല. എടുത്തു പറയേണ്ടത് മുസ്ലിം തറവാടായ അറക്കൽക്കാരുടെ ശക്തി ജന്യ ബന്ധമാണ്. അത് പോലെ ഓരോ ജാതിക്കാർക്കും കാവുമായി ബന്ധപ്പെട്ടു ഓരോ ജാതി വഴക്കവും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാവരും തുല്യരാണെ ന്നു തെളിയിച്ചു കൊണ്ട് അവരുടെതായ ഭാഗം വിജയകരമായി നിർവഹിക്കുന്നു. അതിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു. തന്ത്രി ബ്രാമ്മണൻ, എംബ്രാൻ തിയ്യൻ, കീഴാള അടിയറ പുലയൻ, പടിപ്പുര എഴുന്നള്ളൽ നായർ, നല്ലെണ്ണ വാ ണിയൻ, കൊടിമരം തച്ചൻ, മണ്‍ പാത്ര സമർപ്പണം കുശവൻ, പൊൻമുടി തട്ടാൻ അങ്ങിനെ എല്ലാവരെയും തുല്ല്യമായി പരിഗണിക്കുന്ന അപൂർവ്വം ക്ഷേത്രം എന്ന ബഹുമതിയും അണ്ടല്ലൂരിനു മാത്രം സ്വന്തം.

അങ്കക്കാരനും ബപ്പൂരനും, ദൈവത്താറീശ്വരൻ, വേട്ടക്കൊരു മകൻ, ബാലി സുഗ്രീവൻ, സീതയും മക്കളും, അങ്ങിനെ ഏഴു ദിവസ്സങ്ങളിലായി എത്രയെത്ര തെയ്യങ്ങൾ നാടിനു ഔശര്യമേകാൻ വേണ്ടി ആടി തിമിർക്കുന്നു.

ക്ഷേത്രത്തിൽ കാണുന്ന ചെമ്പക മരം വളരെ വർഷങ്ങളായി മാറ്റമൊന്നും ഇല്ലാതെ തന്നെയിരിക്കുന്നു.

ഓരോ ദേശക്കാരുടെ വകയായി ഓരോ ദിവസ്സങ്ങളിൽ നടക്കുന്ന കരിമരുന്നു പ്രയോഗം കാണേണ്ട കാഴ്ച തന്നെ, എല്ലാം ഒന്നിനൊന്നു മെച്ചം.

മറ്റു ജില്ലക്കാരെ പ്രവാസ്സികളായ  സുഹൃത്തുക്കളെ, അഥവാ നിങ്ങൾ അവധിയിൽ നാട്ടിലുണ്ടെങ്കിൽ തീർച്ചയായും നേരിൽ പോയി ഈ അതുഭ്ത കാഴ്ച്ച കാണൂ, അനുഭവിച്ചറയു, അവർണ്ണനീയമായ ദൃശ്യ വിരുന്നും ഒപ്പം ദൈവ ത്താറീശ്വരൻറെ അനുഗ്രഹങ്ങളും, എന്നിട്ട് തീരുമാനിക്കൂ, ഇതു പോലെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന്. തീർച്ചയായും ഉണ്ടാവുകയില്ല, കാരണം പകരം വെക്കാൻ വേറെ ഇല്ല എന്നത് തന്നെ.



loading...